കടുത്ത വിഷാദരോഗത്തെ തുടർന്ന് നാലുവർഷമായി തെരുവിൽ അലഞ്ഞിരുന്ന മഹാരാഷ്ട്ര നാഗ്പൂർ സ്വദേശി രാഷ്ട്രപാൽ മനോഹർ ചാഹൻഡെയെ (37) കണ്ടെത്തി ബന്ധുക്കൾക്കൊപ്പം അയച്ച് മുളവുകാട് പൊലീസ്. എംടെക് ബിരുദധാരിയും മുൻ എൻജിനീയറുമായ ഇയാൾ മാതാപിതാക്കളുടെ വേർപാടിനെ തുടർന്ന് ജോലി ഉപേക്ഷിച്ച് നാടുവിടുകയായിരുന്നു. പൊലീസിന്റെ സ്നേഹപൂർവമായ ഇടപെടലും ബന്ധുക്കളുടെ സാന്നിധ്യവുമാണ് ഇയാളെ കുടുംബത്തിലേക്ക് തിരികെയെത്തിച്ചത്.
വിഷാദരോഗിയായ യുവാവിനെ കുടുംബത്തിനൊപ്പം ചേർത്ത് മുളവുകാട് പൊലീസ്
Source: Malayala Manorama