ഗുജറാത്ത് സിഐഡി അസം സ്വദേശിയായ 25-കാരൻ റഫീഖുൽ ആലത്തെ അറസ്റ്റ് ചെയ്തു. രാജ്യവ്യാപകമായി 1071.5 കോടി രൂപയുടെ സൈബർ തട്ടിപ്പ് നടത്തിയെന്നാണ് കേസ്. ചൈനീസ് ക്രിമിനൽ സംഘങ്ങളുമായി ബന്ധം പുലർത്തിയിരുന്ന ഇയാൾ ഡിജിറ്റൽ അറസ്റ്റ് ഉൾപ്പെടെയുള്ള തട്ടിപ്പുകൾ നടത്തി. തട്ടിയ പണം 1758 ബാങ്ക് അക്കൗണ്ടുകളിലൂടെ ക്രിപ്റ്റോ കറൻസിയാക്കി ചൈനയിലേക്ക് കൈമാറി.
ചൈനീസ് സംഘവുമായി ബന്ധം; 1071 കോടി തട്ടിപ്പ്; അസം സ്വദേശി അറസ്റ്റിൽ
Source: Mathrubhumi