സൗദി അറേബ്യയും യുഎഇയും ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങൾ വീസ ലംഘനവും ഭിക്ഷാടനവും ഉൾപ്പെടെയുള്ള കാരണങ്ങളാൽ 22,000 പാക്കിസ്ഥാനികളെ നാടുകടത്തി. മാർച്ച് മുതൽ ജൂലൈ വരെയുള്ള കാലയളവിൽ സൗദി മാത്രം 15,495 പേരെയും യുഎഇ 3,802 പേരെയും തിരിച്ചയച്ചു. പാക്കിസ്ഥാൻ പാർലമെന്റിൽ മന്ത്രി താരിഖ് ഫസൽ ഇക്കാര്യം സമ്മതിച്ചു.
ഗൾഫ് രാജ്യങ്ങൾ 22,000 പാക്കിസ്ഥാനി ഭിക്ഷക്കാരെ നാടുകടത്തി
Source: Malayala Manorama