ഡിജിറ്റൽ യുഗത്തിൽ വ്യാജവിവരങ്ങളെ തിരിച്ചറിയാനും തെളിവ് പരിശോധിക്കാനും കുട്ടികളെ പഠിപ്പിക്കണമെന്ന് ഡോ. പ്രബീഷ് എം. ആവശ്യപ്പെട്ടു. 'പുലി വരുന്നേ, പുലി' കഥയിലെ ബാലന്റെ വ്യാജനിലവിളികൾ സമൂഹത്തിന്റെ വിശ്വാസം ദുർബലമാക്കുന്നത് പോലെ, തുടർച്ചയായ വ്യാജപ്രചാരണങ്ങൾ യഥാർത്ഥ വിവരങ്ങളോടുള്ള വിശ്വാസം തകർക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. യഥാർത്ഥ നിലവിളി തിരിച്ചറിയാൻ കഴിയുന്ന സമൂഹം കെട്ടിപ്പടുക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
വ്യാജവിവരങ്ങൾക്കെതിരെ വിമർശനാത്മക സമൂഹം വേണം: ഡോ. പ്രബീഷ് എം.
Source: Truecopy Think