ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിനും അജികുമാറിനുമെതിരെ കൂടുതൽ തെളിവുകൾ പ്രോസിക്യൂഷൻ കോടതിയിൽ സമർപ്പിച്ചു. സ്മാർട്ട് ക്രിയേഷൻസിന് സ്വർണം പൂശാനുള്ള അനുമതി നൽകിയ ദിവസം ഇവർ ഉണ്ണികൃഷ്ണൻ പോറ്റിയുമായി ഫോണിൽ സംസാരിച്ചതായി കണ്ടെത്തി. ഇരുവരെയും ജൂലൈ 23-ന് അറസ്റ്റ് ചെയ്തിരുന്നു.
ശബരിമല സ്വർണക്കൊള്ള: പ്രശാന്തിനും അജികുമാറിനും കുരുക്ക് മുറുകുന്നു
Source: Reporter Live